തട്ടേക്കാട്-ഉം പിന്നെ ഉണക്ക ആന പിണ്ഡവും

Monday, January 25, 2010

 അന്ന്...

 രംഗന്‍തിട്ട!. ഞാന്‍ ഇവിടെ പോയത് ഏതാണ്ട് പതിനാറു വര്‍ഷം മുന്‍പാണ്, പക്ഷെ ഇന്നും ആ കാഴ്ചകള്‍ എന്റെ മനസ്സില്‍ മായാതെ നില്‍ക്കുനൂ. അതിന്നു കാരണം, ജീവിതത്തില്‍ ആദ്യമായി ഒരു പക്ഷി സങ്കതം കണ്ടു  എന്ന് മാത്രം ആയിരുനില്ല. ഇത്രേ അതികം പക്ഷികളെ ഒരുമിച്ചു ഞാന്‍ കാണുനത് അന്ന് ആദ്യമായിട്ടായിരുനൂ. അതും ജീവിതത്തില്‍ ഇന്ന് വരെ കാണാതെ തരത്തില്‍ലുള്ള പക്ഷികളെ. എങ്ങും പക്ഷികളുടെ ആരവം മാത്രം. വളരെ ശാന്തമായ സ്ഥലം. ഒരു  വലിയ തടാക കരയിലൂടെ ആയിരുനൂ ഞങ്ങള്‍ അന്ന് നടന്നത്. പക്ഷികളെ പോലെ തന്നെ തടാകവും. വളരെ മനോഹരം. ആ തടാകത്തിന്റെ മറു വശത്ത് മരങ്ങള്‍ തടാകത്തിലേക്ക് കുമ്പിട്ടു നില്‍ക്കുനൂ, വെള്ളം കുടിക്കാനെന്ന പോലെ. അതില്‍ നിറയെ പക്ഷികള്‍. എന്ത്ര മനോഹരം ആയിരുനൂ ആ കാഴ്ച എന്ന് ഇന്നാണ് ഞാന്‍ മനസിലാക്കുനത്. വീണ്ടും അവിടെ വരെ പോയല്ലോ എന്ന് ഇന്ന് ചിന്തിക്കുനൂ!

തടാകകരയില്‍ കുറച്ചു ആളുകള്‍ കൂടി നില്‍ക്കുനതു കണ്ടാണ്‌ ഞാന്‍ അങ്ങോട്ട്‌ ചെന്നത്. അവര്‍ എന്തോ തടാകത്തിലേക്ക് എറിഞ്ഞിട്ടു കൊടുക്കുനുണ്ട്. അവിടെ ചെന്നപോള്‍ അല്ലെ രസം മനസിലായത്.. എറിഞ്ഞു കൊടുക്കുനെ 'മലര്‍'  തിന്നുവാന്‍  വന്നു കൂടിയിരിക്കുകയാണ് ഒരു വലിയ കൂട്ടം മീനുകള്‍. ഇത്രെയും വലിപ്പമുള്ള മീനുകളെ ഞാന്‍ ജീവനോടെ നേരില്‍ ആദ്യമായി കാണുന്നത് അന്നാണ്. തടാകം ഇളക്കി മറിച്ച് അവര്‍ തിന്നുനത് കാണാന്‍ തന്നെ ഒരു രസം. അവിടെ നിന്ന് കുറച്ചു കൂടി ചെന്നപോള്‍ തടാകത്തിന്റെ നടുക്ക് വലിയ ഒരു പാറ. പാറയുടെ മുകളില്‍  മനോഹരമായി "സണ്‍ ബാത്ത്" ചെയുന്നൂ കുറെ മുതലകള്‍! അങ്ങന്നെ ഒരു പക്ഷി സങ്കേതം കണ്ട സന്തോഷത്തില്‍ അന്ന് അവിടെ നിന്ന് മടങ്ങി.....

ഇത്രേ മാത്രം അല്ല. ഇനിയും ഉണ്ട് ഒരുപാടു ആ സങ്കേതതിന്നേ കുറിച്ച് വര്‍ണ്ണിക്കാന്‍‍. പക്ഷെ എന്റെ വിഷയം  ഇതല്ല.

----
 ഇന്ന് 

തട്ടേക്കാട്-ഉം പിന്നെ ഉണക്ക ആന പിണ്ഡവും!



രു രണ്ടു മാസങ്ങള്‍ക്ക് മുന്‍പാണ്‌  വീണ്ടും "തട്ടേക്കാട്"-ലേക്ക് പോവുവാന്‍ അവസരം കിട്ടിയത്. "തട്ടേക്കാട്" എന്ന പേര് കേട്ടാല്‍ തന്നെ അന്ന് ടീവിയില്‍ കണ്ട ആ "കൂകൂ" ഇനത്തില്‍ പെട്ട പക്ഷികളുടെ ശബ്ദമായിരുനൂ മനസ്  മുഴുവന്‍. അത് പോലെ ഒരുപാടു തരം പക്ഷികള്‍ ഉണ്ടെന്നു സഹയാത്രികനും, സ്വന്തം സ്വന്തക്കാരനായ   NRI - "സലിം" പറഞ്ഞപോള്‍ പിന്നെ അപ്പീല്‍ ഇല്ലാതെ കൂടെ പോവാന്‍ തീരുമാനിക്കുകയയിരുന്നൂ.

ഒരു വിലകൂടിയ ക്യാമറയും എടുക്കാന്‍ തീരുമാനിച്ചു കൂടെ (ഉടമ സ്വന്തം സലിം). കാരണം കാണുന്ന പക്ഷികളെ എല്ലാം പകര്‍ത്തണം. ഒരു മുതല്‍ കൂട്ടായി സൂക്ഷികണം എന്നൊക്കെ  സലിം പറഞ്ഞപ്പോള്‍  പോകുനതിന്നു മുന്‍പ്  കുറച്ചു ട്രെയിനിംഗ് വേണ്ടേ എന്ന് ഞാന്‍ അങ്ങോട്ട്‌ ഒരു കാച്ച് കാച്ചി. അത് പുള്ളിക്ക് വളരെ ഇഷ്ട്ടമായത് കൊണ്ട്, എനിക്ക് രണ്ടു മണികൂര്‍ ട്രെയിനിംഗ് തരികയും, പുള്ളിയുടെ അഭ്യാസങ്ങള്‍ പലതും എന്നെ കാണിക്കുകയും, വിലകൂടിയ സൊന്തം "ക്യാമറ" പുറമേ കാണുന്ന പോലെ നിസാരകാരനല്ല എന്ന് തെളിയിക്കുകയും, പുള്ളിയുടെ കുറച്ചു മനോഹരമായ ഫോട്ടോസ് കാണിക്കുകയും ചെയ്തപോള്‍ എനിക്ക് മുന്‍പ് കാച്ചിയ പോലെ ഉള്ള ചോദ്യം ഇനി മേലാല്‍ ആരോടും കാച്ചില്ല എന്ന് തീരുമാനിക്കാന്‍ അതികം സമയം വേണ്ടി വന്നില്ല.

 ട്രെയിനിംഗ് കഴിഞ്ഞു സലിമിന്റെ ഉമ്മ തന്ന ജ്യൂസ്‌ കുടിച്ചപോള്‍ ഒരു ആശ്വാസം! കുറച്ചു സമയം പോയാലെന്ത്, ജ്യൂസ്‌-ഇന്റെ കൂടെ കടിക്കാന്‍ ഗള്‍ഫ്‌ഇല്‍ നിന്ന് കൊണ്ട് വന്ന "ബതാമോ", "പിസ്തയോ"... അലെങ്ങില്‍ ചോക്ലേറ്റ്-ഓ ഒന്നും ഇല്ലേ എന്ന് ചോതിക്കണോ, വേണ്ടയോ എന്ന് മനസ്സില്‍ ഉണ്ടായിരുനൂ. പക്ഷെ ഞാന്‍ ചോതിച്ചില്ല! മാത്രമല്ല പറമ്പില്‍ കൂടി നടന്നും, കിടന്നും, പറന്നുമെല്ലാം  ഞാന്‍ എടുത്ത ചുവന്ന വണ്ടിന്റെ ഫോട്ടോ  സലിമ്ജിയെ കാണിച്ചു കൊടുത്തു, അത് കണ്ടു അഭ്യാസി മിസ്റ്റര്‍ സലിം "നിന്നില്‍  ഒരു ഫോട്ടോഗ്രാഫര്‍ ഒളിഞ്ഞിരിക്കുനൂ" എന്ന് പറയും എന്ന് ഞാന്‍ പ്രദീക്ഷിച്ചു. പക്ഷെ ഉണ്ടായില്ല...

അങ്ങന്നെ വാങ്ങിയിട്ട് ഇത് വരെ ഉപയോഗിക്കാന്‍ അവസരം ഉണ്ടാകാതിരുന്ന  "സിക്സ് പോകറ്റ് കാര്‍ഗോ പാന്റ്" (വില  രണ്ടായിരം, ഡിസ്കൌണ്ട് കുറച്ചാല്‍ എഴുനൂറു) നാളത്തെ ആ യാത്രക്ക് ഉപയോഗിക്കാം എന്ന് എന്നെ തോന്നിച്ചത് മറ്റേആള്‍ തന്നെ - സ്റ്റീവ്  ഇര്‍വിന്‍ (അനിമല്‍ പ്ലാനെറ്റ്-ലെ മറ്റേ മൂപര്‍! മരിച്ച് പോയ...). മഹാനായ അദേഹത്തിന്റെ കുറെ പോസുകളും, നടത്തവും എല്ലാം രാത്രി ഉറങ്ങാതെ ഇരുന്നു പഠിച്ചു (കടപാട്- യുട്യൂബ് ) പിറ്റേന്ന് അതിരാവിലെ തന്നെ കുളിച്ചു, പൌഡര്‍ ഇട്ടു, സ്പ്രേ കൂടി അടിച്ചു മിനിഞ്ഞാന്ന് ഇട്ടു വച്ച ഷര്‍ട്ട്‌ വിയര്‍പ്പു മണകാതാക്കി , സിക്സ് പോകറ്റ്ഉം കേറ്റി കണ്ണാടിയുടെ മുന്‍പില്‍ എത്തിയ എന്നെ കണ്ടപ്പോള്‍, എനിക്ക് രോമാഞ്ഞമുണ്ടായി! ഇന്ന് കിളികള്‍ എല്ലാം എന്നെ നോക്കി പറയും "ഐ ലവ് യു"!, ശേഷം എന്റെ കൂളിംഗ്‌ ഗ്ലാസ്‌ എടുക്കാന്‍ ചെന്നപോഴാണ് ഓര്‍മവന്നത്. ഞാന്‍ അത് വാങ്ങിയിട്ടില്ലല്ലോ!... പക്ഷെ പതറാതെ ഞാന്‍ സമയം നോക്കുമ്പോള്‍ അഞ്ചു  മണി. മൈ ഗോഡ്. കിളികള്‍ എണീക്കാന്‍ നേരം ആവുനൂ. വേഗം കിട്ടിയതെലാം എടുത്തു എല്ലാ പോക്കറ്റ്‌-ലും കേറ്റി സലിംജി യുടെ വീട്ടിലക്ക്....

അവിടെ ചെന്നപോള്‍ അല്ലെ.. അദേഹം മക്കളായ രണ്ടു പേരെ കൂടി കൂട്ടിയിരികുനൂ. ഈ ചെറിയ കുട്ടികളെ എങ്ങന്നെ ആ കാട്ടില്‍ കൊണ്ട് പോകും? അദേഹം മനുഷ്യനാണോ? ഇവര്‍ വന്നു ഉച്ച വച്ച് ഉള്ള കിളികളെയും കൂടി പറത്തികളയൂലെ, ഇനി ഇവരെ നോക്കാന്‍ ഞാന്‍ നടകേണ്ടി വരുമോ? ഇവരുടെ കയ്യില്‍  നിന്ന് എങ്ങന്നെ ക്യാമറ വാങ്ങി ഫോട്ടോ എടുക്കും?. ഇങ്ങന്നെ ഉള്ള കാര്യങ്ങള്‍ എല്ലാം എന്റെ മനസ്സില്‍ തോന്നുന്ന നേരം ആ കുട്ടികളില്‍ 'ആണ്' ഒരുത്തന്‍ എന്റെ അടുത്തേക്ക് ഒരു ബുക്കുമായി വന്നു.

"അമ്ജുക്ക! യു നോ... ദിസ്‌ തട്ടേക്കാട് ആന്‍ഡ്‌ ദിസ്‌................. "

എന്ന് തുടങ്ങിയ കാര്യങ്ങള്‍ വച്ച് കാച്ചുനത് കേട്ടു ഞാന്‍ നാണിച്ചു പോയി. ഇതൊക്കെ ഇവന്‍ എവിടെ നിന്ന് പഠിച്ചു? എന്നെ ഇവന്‍ ഇനി ചോദ്യം ചോതിച്ചു കുഴക്കുമോ?.. ഇത്രയ്ക്കു വിവരം ഉണ്ടായിട്ടും എന്ത് കൊണ്ട് എട്ടാം ക്ലാസ്സ്‌ വരെ എത്തിയുളൂ? ഈ ഗള്‍ഫ്‌-ഇല്‍ കിടക്കുന്ന ഇവന്നു....... മുതലായ സംശയങ്ങള്‍ മനസ്സില്‍ മിന്നി മറഞ്ഞു എങ്കിലും, എല്ലാത്തിനും ഞാന്‍ "യെസ്... ഓക്കേ.. കറക്റ്റ്" മുതലായ വിലയേറിയ ഉപദേശവും   കൊടുക്കുകയും, തുടര്‍ന്ന് അവനെ ഞാന്‍ കാറിന്റെ ബാക്ക് സീറ്റില്‍ കൊണ്ടിരുത്തി. അപോഴാണ് കണ്ടത് അവന്റെ അനിയത്തി വേറെ ഒരു ബുക്കുമായി എന്നെ ലക്ഷ്യം വച്ച് വരുന്നു. പിന്നെ താമസിച്ചില്ല. മൊബൈല്‍ ഫോണ്‍ എടുത്തു ചെവിയില്‍ വച്ച്, ഒരു ഹല്ലോയും പറഞ്ഞു കാറിന്റെ ഫ്രണ്ട് സീറ്റില്‍ കേയറി ഞാന്‍ ഇരുനൂ.

ഈ  സമയം സലിംജിയുടെ വിളി പുറകില്‍ നിന്ന്. ചെന്നു നോക്കുമ്പോള്‍ കാണുന്ന കാഴ്ച.. ഒരു വലിയ കെട്ടുമായി  നില്‍ക്കുനൂ അഭ്യാസി കം NRI സലിംജി. കെട്ടു മുഴുവന്‍ കാമറ വാങ്ങിയപോള്‍ കൂടെ കിട്ടിയ കോലും, വള്ളികളും ആണെന്നും, എല്ലാം ഇന്ന് നമുക്ക് ഉപയോഗം വരും എന്നും  അങ്ങേരു പറഞ്ഞപോള്‍, "ഇതിന്റെ വല്ല കാര്യവും ഉണ്ടോ? കഴിവുണ്ടെങ്ങില്‍ ഉലക്ക പുറത്തും കിടക്കാം" എന്ന്  അദ്ദേഹതിനെ ഉപദേശിക്കാന്‍ ആരുമില്ലല്ലോ എന്നതൊര്‍ത്തു എനിക്ക് ഉറക്കെ ചിരിക്കാന്‍ തോന്നി!
പിന്നെ കമാനോരക്ഷരവും മിണ്ടാതെ എല്ലാം എടുത്തു വണ്ടിയില്‍ കേയറ്റി നേരെ തട്ടേക്കാട്! പോകുന്ന വഴിക്ക് കൂടെ വേറെയും കുട്ടികളെ കയറ്റി ആ ദ്രോഹി. എല്ലാം കണ്ടു  കണ്ണും തിരുമി ഞാന്‍ അങ്ങന്നെ ഇരുനൂ!

വഴിയെലാം ഞാന്‍ ഒരു വിതത്തില്‍ അങ്ങേര്‍ക്കു പറഞ്ഞു കൊടുത്തു. അവസാനം നാട്ടുകാരുടെ കൂടി സഹായത്തോടെ തിരിച്ചു തട്ടേക്കാട്‌ വന്നു എത്തി. ഡാം-മിന്നു മുഗളില്‍ ആ പാലത്തില്‍ നിന്നാല്‍ കാണുന്ന കാഴ്ച ഇവടെ എഴുതാന്‍ പറ്റില്ല. അത് നിങ്ങളും കാണണം. അത്രയ്ക്ക് മനോഹരം. കുറെ പ്രാവുകള്‍ ഡാമിന്റെ മുഗളിലൂടെ വലം വച്ച് പറന്ന് നടക്കുനെ ഫോട്ടോ എടുകണം എന്ന് ഞാന്‍ പറഞ്ഞതാണ്. ആരും കേട്ടില്ല. ക്യാമറയും എടുത്തില്ല. അകത്തേക്ക് പോവാം എനിട്ട്‌ തുടങ്ങാം "അംഗം" എന്ന് സലിംജി.  മുതലാളി അല്ലെ. ഞാന്‍ ഒരക്ഷരം മിണ്ടാതെ വണ്ടിയില്‍ കേയറി. പണ്ടേ മുതലാളി പറഞ്ഞാല്‍ ഇഷ്ട്ടമലെങ്ങിലും ഞാന്‍ ഒരക്ഷരവും മിണ്ടില്ലട്ടോ!

തട്ടേക്കാട് - Dr സലിമാലി തന്റെ യാത്രകളുടെയും, നിരീക്ഷണങ്ങളുടെയും  ഫലമായി മലയാളിക്ക് സമ്മാനിച്ച ആ അത്ഭുത സങ്കേതം!  ഏകദേശം മുന്നൂറില്‍ പരം പക്ഷി വര്‍ഗത്തെ  1983 കാലയളവില്‍ കണ്ടത്തുകയും, അതിന്റെ  ഫലം എനോണം തട്ടേക്കാട് ഒരു പക്ഷി സങ്കേതമായി ജനിക്കുകയും ആയിരുനൂ. പക്ഷികള്‍ അറിഞ്ഞോ ആവൊ? അറിഞ്ഞാലും ഇല്ലെങ്കിലും എല്ലാ മലയാളി സഹോതരന്മാരും അറിഞ്ഞു എന്നതിനു തെളിവായി തലയ്ക്കു രൂപ  500 /- കൊടുത്താലെ ഗൈഡ്ന്റെ കൂടെ അകത്തേക്ക് കടത്തി വിടുകയുള്ളു എന്ന് ഗേറ്റ് കവല്‍കാര്‍.

എന്താ ഇത്രെയും രൂപ എന്ന് ചോതിച്ചപോള്‍ അല്ലെ കാര്യം പിടിക്കിടിയത്. പക്ഷി സങ്കേതം ആയി പ്രക്യാപനം വന്ന അന്ന് തുടങ്ങി, മഹാ മലയാളി കുടിയന്‍മാര്‍  കുപ്പിയുമായി കിളികളെ കണ്ടു വെള്ളമടിക്കാന്‍ തിരഞ്ഞെടുക്കുന്ന മെയിന്‍ സ്ഥലം തട്ടേക്കാട് ആക്കുകയും, അന്ന് മുതല്‍ ഈ കാലയളവില്‍ വന്നു കുടിച്ചു കൂതാടിയ മഹാന്മാരുടെ ശല്യം കാരണം, പക്ഷികളുടെ വരവ് കണ്ടമാനം കുറഞ്ഞു എന്ന് ഏതോ  വിദേശി പക്ഷി സ്നേഹി കൊടുത്ത പരാതിയുടെ മേല്‍ അനോഷണം നടത്താന്‍ വന്ന സംഘം തലവന്‍, സങ്കേതതില്ലേ കാഴ്ച കണ്ട  ഉടനെ തന്നെ കുപ്പി കച്ചവടം തുടങ്ങി കോടികള്‍ ഉണ്ടാക്കുകയും ചെയ്തു. അത് കണ്ടേ വേറെ ഏതോ ഒരു അസൂയകാരന്‍  കൊടുത്ത കേസില്‍ മേല്‍,  വീണ്ടും അനോഷണം നടത്താന്‍ ഗവണ്മെന്റ് തീരുമാനിക്കുകയും, അതില്‍ ഉള്ള ഏതോ നല്ല മനുഷ്യര്‍ കൊടുത്ത റിപ്പോര്‍ട്ട്‌ നടപാക്കലിന്റെ ഭാഗമാണ്  500 /- രൂപ തലയ്ക്കു കാശും, കൂടെ ഒരു ഗൈഡ്ഉം മസ്റ്റ്‌ ആക്കി. (കുടിയന്‍മാരുടെ വരവും നില്‍ക്കും, ഗവണ്മെന്റ്-ന്നു കാശും കിട്ടും). പക്ഷെ അത്ഭുതം എന്ന് പറയട്ടെ അതിന്നു ശേഷം ഒരു കുടിയന്‍ മൂരാച്ചികളും ആ വഴി പോലും വനിട്ടില്ല എന്ന് സത്യം ചെയ്തു ഗേറ്റ് കാവല്‍കാരന്‍ നിറകണ്ണുകളോടെ പറഞ്ഞപോള്‍ ഞാന്‍ വിശ്വസിച്ചു പോയി!

എന്തായാലും വന്നതല്ലേ, കാശു കൊടുത്തേക്കു സലിക്ക എന്ന് പറഞ്ഞതും NRI കാശെടുത്ത് വീശി. കൂടെ അവിടെ സ്റ്റോര്‍-ഇല്‍ നിന്ന് Dr സല്ലിമാലിയുടെ പടം ഉള്ള ഒരു ടിഷര്‍ട്ട്‌ഉം എടുത്തു ഞാന്‍ കയ്യില്‍ വച്ചു. പക്ഷികള്‍ക്കും ഒരു ഹരമായി കോട്ടെ!അങ്ങന്നെ തുടങ്ങി ഞങ്ങള്‍ളുടെ യാത്ര.

"ഇല്ലി" കാടിനിടയിലൂടെ നടന്നു നീങ്ങിയപോള്‍ ഒരു തന്നുപ്പു അനുഭവപെടുനുണ്ടായിരുനൂ, ശരീരത്തിന്നു മാത്രമല്ല.. മനസിനും! എന്റെ നോട്ടം മുഴുവന്‍ മരങ്ങളില്‍ ആയിരുനൂ. പക്ഷികള്‍ എവിടെ വേണമെങ്കിലും ഉണ്ടാവാം. പക്ഷി സങ്കേതമല്ലെ! കാടും, പക്ഷികളും എല്ലമായിരുനൂ  മനസ് മുഴുവന്‍.  നടന്നു നടന്നു ഒരു വലിയ കാടിന്റെ മുന്നിലെ ഗേറ്റില്‍ എത്തി.

"അനുവാതമില്ലാതെ അകത്തേക്ക് കടക്കരുത് " എന്ന ഒരു വലിയ ബോര്‍ഡ്‌ വച്ച ഗേറ്റ്. ഗേറ്റ്-ഇന്റെ സൈഡ്-ഇല്‍ വളരെ മനോഹരമായ വഴി. ഗേറ്റ് വച്ച ശേഷം ഇത് വരെ തുറകേണ്ടി വന്നട്ടില്ല എന്ന് കണ്ടാല്‍ തന്നെ മനസിലാവും. അങ്ങന്നെ ഗേറ്റ്-ന്റെ കുറെ ഫോട്ടോയും എടുത്തു ആ വഴിയിലൂടെ വീണ്ടും കാട്ടിലേക്ക്. നടന്നു .. നടന്നു .. നടന്നു ... കുറെ കഴിഞ്ഞപോള്‍ എന്റെ കഴുത്തിന്റെ ഇടപാട് ഏതാണ്ട് തീരാറായി എന്ന് തോന്നിയപോള്‍ ഞാന്‍ മുന്നില്‍ നടക്കുന്ന  ഗൈഡ്-ഇനോട്  ഈ പ്രകാരം ആരാഞ്ഞു,
"ചേട്ടാ, എത്ര ദൂരം കഴിഞ്ഞു ഇപ്പോള്‍?"
 വലിയ ഗമയോടെ അദേഹം
 "ഒരു മൂന്നു കിലോമീറ്റര്‍.. ഇനി ഒരു രണ്ടു കിലോമീറ്റര്‍ കൂടി കഴിഞ്ഞാല്‍ നമ്മള്‍ മലയുടെ മുകള്‍ എത്തും"
 എനിക്ക് വിശ്വസിക്കാന്‍ പറ്റിയില്ല. കാട്ടിലൂടെ മൂന്നു കിലോമീറെര്‍? നേരെ ഉള്ള റോഡിലൂടെ ഞാന്‍ ലൈഫില്‍ നടനിട്ടില്ല മൂന്നു കിലോമീറ്റര്‍. ഞാന്‍ നെഞ്ച് വിരിച്ചു നിന്നു! അപ്പോള്‍ മിസ്റ്റര്‍ സലിം ഒരു ചോദ്യം,
"ഇത് വരെ പക്ഷികളെ ഒന്നും കണ്ടില്ലല്ലോ?"
 ഈ ചോദ്യം ഗൈഡ്-ന്നു തീരെ ഇഷ്ട്ടപെട്ടില്ല.
 "പക്ഷികള്‍ ഇത്തവണ  വളരെ കുറവാണ്. പിന്നെ ... " അയാള്‍ ഒന്നും പറയാതെ മുനോട്ടു.. പുറകില്‍ വിയര്‍ത്തു കിളിച്ചു ഞാനും സലിമും... ഇതൊന്നും ഒന്നും അല്ല കാടെന്ന ഭാവത്തില്‍ ഒട്ടും വിയര്‍കാതെ പുളേര്‍ പട!

അങ്ങന്നെ ഒടുവില്‍ ആ മലയുടെ മുകളില്‍ എത്തി. അവിടെ ഗൈഡ് ഞങ്ങള്‍ക്ക് കുറെ ഉണക്ക ആന പിണ്ഡം കാണിച്ചു തരുകയും ഈ വഴി ആനകള്‍ നടകാറുണ്ട്. അതിന്റെ അടയാളമാണ് ഈ പിണ്ഡം  എന്ന് കൂടി പറഞ്ഞപോള്‍, ഇനി അയാള്‍ കൊണ്ടിട്ടതാണോ ഈ "എലിഫന്റ് ഷിറ്റ്" എന്ന് എനിക്ക് സംശയം ഉണ്ടായതു സത്യം, പക്ഷെ അടുത്തുള്ള ഒരു മരത്തില്‍ കുറെ പാടുകള്‍ കാണിച്ചു തനിട്ടു, ആ പാടുകള്‍ എല്ലാം ആന പുറം കടിക്കുമ്പോള്‍ ഉരുമുനതാണെന്ന് കൂടി പറഞ്ഞു തന്നപോള്‍... സത്യം ഞാന്‍ വിശ്വസിച്ചു. കാരണം മിനിഞ്ഞാന്ന് മാവില്‍ കേയറിയപോള്‍  ഇത് പോലെ ഒരു കൊതുകു എന്റെ മുതുകത്തു കടിച്ചതാ. ഞാന്‍ അതുപോലെ മുതുകു മാവില്‍ ഉരച്ചാണ് പരിഹാരം കണ്ടത്. പക്ഷെ മാവില്‍ അല്ല എന്റെ മുതുകിലാണ് പാട് വീണത്‌. എന്നാലും ഞാന്‍ വിശ്വസിച്ചു.. കാരണം ഞാന്‍ ആന അല്ലല്ലോ!.

ഒടിവില്‍  ആ പിണ്ഡം കണ്ടു കുട്ടികള്‍ അന്തം വിടുകയും, ശേഷം അതിശയിച്ചു എന്നെയും സലിംനെയും  മാറി മാറി നോക്കുകയും ചെയ്തു. അപ്പോള്‍ തന്നെ ബാഗില്‍ നിന്നു സലിം എല്ലാ കോലും ഫിറ്റ്‌ ചെയ്തു  പിണ്ഡം-ത്തിന്റെ വിവിത ആംഗിള്‍ ഫോട്ടോഗ്രഫി കുട്ടികളെ പഠിപ്പികുകയും ചെയ്തു! ഞാന്‍ മാറി ഇരുന്നൂട്ടോ. ഇതെല്ലം ഞാന്‍ ഇന്നലെ പഠിച്ചതാണല്ലോ! അവിടെ വച്ചാണ് ജീവിതത്തില്‍ ആദ്യമായി ഒരു ജീരക സോഡാ കിട്ടിയിരുനെങ്ങില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചത്! ഒരു പെട്ടികട പോലും ഇല്ലാത്ത കാട്. വെറുതെയാണോ മലയാളികളുടെ പ്രിയപ്പെട്ട  ദാഹശമനിയായ കള്ള്മായി ഇങ്ങോട്ട് വരുനത്‌. കാട്ടില്‍ വച്ചു ദാഹിച്ചാല്‍ എന്ന ചയാനാന്നെ. ഒരു കാകയെ പോലും കാണാതെ ഉള്ള കിലോമീറ്റര്‍-സ് ആന്‍ഡ്‌ കിലോമീറ്റര്‍-സ് യാത്ര.

വരുന്ന വഴിയില്‍ ഗൈഡ് കറക്റ്റ് ആയി ഒരു മരത്തിന്റെ ഇടയിലൂടെ ഒരു കുറ്റികാട്ടില്‍ ചെന്നു. മിണ്ടരുത് എന്നും പറഞ്ഞു അദേഹം അതിന്റെ അകത്തേക്ക് കടന്നു. കുറച്ചു നേരം കഴിഞ്ഞു  "എലി പലച്ചരക്ക് കടയില്‍ കയറിയ" സന്തോഷത്തില്‍ വന്നു കൂടെ കൊണ്ട് പോയി ഒരു പക്ഷിയെ കാണുച്ചു തന്നു. "ഫ്രോഗ് മൌത്ത്" - മൂങ്ങയുടെ ഇനത്തില്‍ പെട്ട ഒരു പക്ഷി താഴെ മരത്തില്‍ ഇരിക്കുന്നു. വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എങ്ങന്നെ കറക്റ്റ് ആയി സ്പോട്ട് കണ്ടു പിടിച്ചു എന്നത് എന്നെ അതിശയിപിച്ചു. ഇനി അത് പ്ലാസ്റ്റിക്‌ ആണോ എന്നും ഞാന്‍ അയാളോട് ചോതിക്കുകയുണ്ടായി. പക്ഷെ അത് ഒറിജിനല്‍ ആയിരുനൂ. ആ പക്ഷി തട്ടേക്കാട് മാത്രം കാണുന്ന ഒരു  ഇനം പക്ഷി ആണെന്നും, അത് ഇരിക്കുന്ന സ്ഥലം ഒരു സീസണ്‍ കഴിഞ്ഞേ മാറുകയുളൂ എന്നും മനസിലാക്കുകയും, കുറെ ഫോട്ടോയും എടുത്തു ഉറങ്ങുന്ന ആ പക്ഷിയെ അറിയികാതെ തിരിച്ചു പോന്നു...

നടന്നൂ... നടന്നു.. നടന്നു.. വീണ്ടും ആ പഴയ ഗേറ്റ്-ഇന്റെ അടുത്ത് എത്തിയപോള്‍ കാട്ടില്‍ നിന്ന്  ഒരു പാട്ട്!  "ഇല്ലി മുളം കാടുകളില്‍.. ലല്ല ലല്ലം പാടിവരും ....",  കൂടെ കുറെ കയ്യടിയും! അതിശയം കാട്ടിനുള്ളില്‍ പാട്ടോ?. ചെന്നു നോക്കിയപോള്‍ ഒരു അഞ്ചു അംഗ മലയാളി സംഘം, ഗൈഡ്മാരുടെ കണ്ണ് വെട്ടിച്ചു കാട്ടില്‍ കേയറി കള്ള് മോന്തുനൂ! ഉടന്നെ ഗൈഡ് ആരെയോകെയോ ഫോണില്‍ വിളിച്ചു, ശേഷം കുടിയന്‍മാരുമായി  ഉച്ചപാട് തുടങ്ങിയപോള്‍, കണ്ടു നില്‍ക്കാന്‍ ഉള്ള ശക്തി ഇല്ലാത്തതു കൊണ്ട് മാത്രം അവിടെ നിന്ന് വലിഞ്ഞു...

അങ്ങന്നെ യാത്ര തുടങ്ങിയ ആ സ്റ്റോര്‍-ഇല്‍ എത്തി അവിടെ നിന്ന് കുറച്ചു കാട്ടു തേനും വാങ്ങി വീടില്ലേക്ക് (ഒറിജിനല്‍ തേന്‍ ആണ് എന്ന് അവര്‍ പറഞ്ഞപോഴാണ് ഡ്യൂപ്ലിക്കേറ്റ്‌ തേന്‍ ആയിരുനൂ നമ്മള്‍ എല്ലാം കടയില്‍ നിന്ന് വാങ്ങുനത് എന്ന് മനസിലായത്)! വരുന്ന വഴി എന്റെ മനസ്സില്‍ ഇന്നലെ സലിം പഠിപ്പിച്ചു തന്ന കാര്യങ്ങള്‍ ഓരോനായി ഓര്‍മ വന്നുകൊണ്ടിരുന്നൂ, കുറച്ചു കഴിഞ്ഞു വീണ്ടും ആ പയ്യന്‍  അതെ  ബുക്കുമായി വന്നിരിക്കുന്നൂ

"അമ്ജുക്ക.. സീ ദിസ്‌ ഈസ്‌ .." എന്ന് തുടങ്ങിയപോള്‍ തന്നെ ഞാന്‍ ആ ബുക്ക്‌ വാങ്ങിച്ചു മറിച്ച് നോക്കി. കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏതോ മഹാന്‍ തട്ടേക്കാട് വന്നു എടുത്ത പക്ഷികളുടെ ചിത്രങ്ങള്‍. കൂടെ എല്ലാ വിവരവും. മനോഹരം. എല്ലാം മറിച്ചു നോക്കി, പറ്റുനതൊക്കെ കാണാതെ പഠിച്ചു...  അന്ന് രാത്രി തന്നെ ഭാര്യയോട്‌ കണ്ട രൂപത്തില്‍ പക്ഷികളെ കുറുച്ച് വിവരിച്ചു കൊടുത്തു. വയ്ഫും ഹാപ്പി! ഞാനും ഹാപ്പി!

ഞാന്‍ ആരാ മോന്‍!

"ഇപ്പോള്‍ മനസിലായില്ലേ പക്ഷികളും അറിഞ്ഞിരിക്കുനൂ, 'തട്ടേക്കാട്' ഒരു പക്ഷി സങ്കേതമാക്കി എന്ന്".

മഹാനായ Dr സലിമാലി  തുടങ്ങി വച്ച ദ്രോഹത്തിന്റെ ഫലം എന്ന് പറയാമോ ഇതിനെ?

*******
നന്ദി!
 അംജിത് നെടുംതോട്

* സലിംജി - പൊറുത്ത് തരണം!
* കുട്ടികള്‍ എല്ലാം എന്റെ സ്വന്തം ബ്രദര്‍-സ്‌ ആന്‍ഡ്‌ സിസ്റ്റര്‍-സ്‌





നിങ്ങളുടെ വിശ്വാസത്തിന്നു കുറച്ചു ഫോട്ടോസ് കൂടി!




 ആ പാലതിന്നു മുഗളില്‍





കാട്ടിലൂടെ പക്ഷിയെ തേടി ഞങ്ങള്‍ 



ഉണക്ക ആന പിണ്ഡം കണ്ട മലമുഗളില്‍ ഫോട്ടോഗ്രഫി പഠനം 




കുടിയന്‍മാരുടെ കുടില്‍ (ക്ഷമിക്കണം)


 
 താങ്ക്യൂ ഫ്രോഗ് മൌത്ത്



തട്ടേക്കാട് കൂടുതല്‍ ഫോട്ടോസ് കാണുവാനായി   എന്റെ ഓര്‍ക്കുട്ട് ഫോട്ടോസ്  കാണണം (http://www.orkut.co.in/Main#Album?uid=1132119667171918617&aid=1251234845)  .


രംഗന്‍തിട്ട ഫോട്ടോസ് കാണുവാന്‍ ശ്രീയുടെ "രംഗന്‍‌തിട്ട പക്ഷി സങ്കേതത്തില്‍ നിന്ന് " (http://chithrajalakathiloode.blogspot.com/2009/05/blog-post.html) നോക്കാം



വീണ്ടും നന്ദി!
അംജിത് 

Read more...

ഞാന്‍ എന്ന ഡോക്ടര്‍

Friday, January 15, 2010

നിച്ചതും വളര്‍നതും വളര്‍ത്തിയതും എല്ലാം ഒരുമിച്ചയിരുനൂ. അത് കൊണ്ട് തന്നെ  ചെറുപ്പം മുതലേ അവര്‍ ഒരുമിച്ചയിരുനൂ നടപ്പും, കിടപ്പും എല്ലാം.

ആദ്യം എല്ലാം അവന്റെ ഈ  രീതിയെ സംശയിക്കതക്ക കാരണം ഒന്നും തന്നെ ഇല്ലയിരുനൂ. എന്നാല്‍ വളരുംതോറും ഇവന്‍ അവളെ "പുറത്തു പറയാന്‍ കൊളാത്തത്" ഒക്കെ  ചെയാന്‍ തുടങ്ങി. അതും നല്ല തടി മിടുക്കുള്ള പൂവന്‍ മാരുടെ മുന്നിലിട്ട്...

അവന്റെ ഈ ദൈര്യം അന്ന് കണ്ടു നിന്നെ ഞാന്‍ മനസ്സില്‍ പ്രശംസിച്ചു. പക്ഷെ താമസിയാതെ ആ പൂവന്മാരിലോരുവാന്‍ തന്നെ അവന്നു പണി കൊടുത്തു.

പിറ്റേന്ന് പുലര്‍ച്ച ഒരാളുടെ കൂവല്‍ മാത്രം കേട്ടില്ലല്ലോ എന്ന് ഉമ്മ പറഞ്ഞപോള്‍ ഞാന്‍ കരുതി അവന്‍ അവളെയും കൊണ്ട് നാട് വിട്ടു എന്ന്. പക്ഷെ പുറത്തു ചെന്നപോള്‍ പെണ്ണായ അവള്‍ അവളുടെ തന്നി നിറം കാണിച്ചു.
ഒരു തടി മിടുക്കുളെ കണ്ടു നിന്ന പൂവന്മാരിലോരുവന്‍ അവളുമായി ചുറ്റും കറങ്ങി കറങ്ങി നടക്കുകയും ....
പിന്നെ ...

അവള്‍ക്കു ചെറിയ നാണം. എന്നാലും അവള്‍ ആ പൂവന്‍ എന്തോ നിലത്തു നിന്ന് കൊതി ഇട്ടു കൊടുക്കുനത് ഒരു മടിയും കൂടാതെ എടുത്തു  തിന്നുന്നു... ദ്രോഹി!

മറു വശത്ത് നായകന്‍ ഒരു മൂലയില്‍ ഇരുന്നു വിങ്ങി പോട്ടുനത് നോക്കുക പോലും ചെയ്തെ അവള്‍ അവനോടൊപ്പം പതുകെ നടന്നു നീങ്ങി....

*******
ഉച്ചക്കാണ് മനസിലായത് ആ മൂലയില്‍ ഇരിക്കുന്ന നായകന്റെ കാല് വട്ടം ഓടിചിട്ടാണ് ആ വില്ലന്‍ അവളെയും കൊണ്ട് കടന്നത്‌ എന്ന്... പാവം! നടക്കാന്‍ മേലാതെ ഒരാഴ്ച മൂലയില്‍ പോയി ചുരുണ്ട് കിടന്നു മറ്റേ പട്ടു പാടുക തന്നെ "മാനസ മൈനെ വരൂ......"

അവസാനം ഉമ്മയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചു ആ വിഷാദ രോഗിയെ ഞാന്‍ തന്നെ നോക്കാം എന്ന് തീരുമാനിച്ചു‌. അതുകൊണ്ട് എന്താ.. ഒരാഴ്ച കൊണ്ട് അവടെ കാലും ശരിയായി.. ഇപ്പോള്‍ അയലത്തെ വീടിലെ മറ്റവളുടെ ചുറ്റും കറങ്ങി നടക്കുന്നു....








ശേഷം എന്താവുമോ എന്തോ.. ഇപ്പോള്‍ ഇത്രേ ഉള്ളു..


നന്ദി

അംജിത്

Read more...

പുതുവത്സരാശംസകള്‍ - 2010!

Thursday, December 31, 2009

അങ്ങനെ ഈ കൊല്ലവും വലിയ പ്രശ്നം ഇല്ലാതെ കടന്നു പോയിരിക്കുനൂ. തിരിഞ്ഞു നോക്കിയാല്‍ അങ്ങന്നെ എത്ര എത്ര കൊല്ലങ്ങള്‍.. എല്ലാ ഡിസംബര്‍ 31 ലെയും പോലെ ഒരു എത്തിനോട്ടം. അത്ര തന്നെ. ഇത് വരെ ജീവിക്കാന്‍ കഴിഞ്ഞു എന്നത് തന്നെ വലിയ കാര്യം. എന്നാലും ഇത്ര നാള്‍ ജീവിച്ചത് കൊണ്ട് എന്ത് നേടി എന്നതിനു ഉത്തരം കാണുക തികച്ചും ഉത്തരമിലാത്ത ഒരു ചിന്ത.
അങ്ങനെ ആണോ? എന്ന ചോദ്യം വന്നാല്‍ ആണെന്നോ.. അല്ലന്നോ പറയുക പ്രയാസം. കാരണം ചിന്തിക്കാന്‍ വലിയ താല്പര്യം ഇല്ല എന്ന് തന്നെ. എന്ത് കൊണ്ട് ചിന്തിക്കുനില്ല എന്നതും അപ്പോള്‍ ഉത്തരം മുട്ടിക്കുന്ന മറ്റൊരു ചോദ്യം. എന്നാല്‍ ചിന്തിക്കുനൂ എന്നതാന്നു സത്യം. പക്ഷെ നാളയെ കുറിച്ചല്ല എന്ന് മാത്രം. നഷ്ട്ടപെട്ട നല്ല നാളുകളെ ഓര്‍ത്തു ദുഖിക്കുക എന്നതാക്കുനൂ മനുഷ്യ മനസിന്റെ ഒരു പ്ലസ്‌ പോയിന്റ്‌ എന്ന് പറഞ്ഞാല്‍, അപ്പോള്‍ എന്ത് കൊണ്ട് നാളെയെ കുറിച്ച് ചിന്തിക്കുനില്ല എന്ന് മറു ചോദ്യം.
എന്നാല്‍ നാളെയെ കുറിച്ചു ചിന്തിക്കുനൂ! ആ ചിന്ത മാത്രമാണ് ജീവിതത്തിന്റെ സുഖം. ആ സുഖം സോപ്നംമായിരുനൂ എന്ന തിരിച്ചരിവുണ്ടാവുന്നത് വരെ.

വരുന്ന കൊല്ലവും നല്ല നല്ല കിനാവുകള്‍ കാണണം.
നല്ല നല്ല മനുഷ്യരെ പരിചയപെടണം..
നനായി ജോലി ചെയണം..
നല്ല നല്ല കാര്യങ്ങള്‍ ചിന്തിക്കണം..
നല്ല നല്ല .............

ഇന്ന് രാത്രി ഇങ്ങന്നെ എന്നെ പോല്ലേ നിങ്ങളും ചിന്തിക്കുനുണ്ടാവും അല്ലെ? ഇലെങ്ങില്‍ ചിന്തികണം. ആ സുഖം ഇന്ന് മാത്രമേ കിട്ടൂ.
അടുത്ത കൊല്ലം ഇതേ സമയം നാം എവിടെയായിരിക്കും? ചിന്തിച്ചിടുണ്ടോ? ഉണ്ടെങ്കില്‍ നന്ന്. എനാല്‍ അത് വെറും ഒരു ചിന്ത മാത്രം. അടുത്ത കൊല്ലം... വേണ്ട അടുത്ത ദിവസം ഇതേ സമയം ഞാന്‍ ഉണ്ടാകുമോ? ഉണ്ടാകും.. എന്ന് തീര്‍ത്തു പറയാന്‍ എനിക്ക് എങ്ങന്നെ സാധിക്കും? അപ്പോള്‍ ഈ ഡിസംബര്‍ 31 എനതിന്നു എന്ത് പ്രസക്തി? വരുന്ന കൊല്ലാതെ കുറിച്ച് ചിന്തിക്കാന്‍ എന്താണ് അവകാശം? വേണ്ട. അങ്ങന്നെ ചിന്തിച്ചാല്‍ ഇന്നത്തെ സുഖം തന്നെ ഇല്ലാതാവും. സുഖങ്ങള്‍ മാത്രമാണല്ലോ എന്നെ പോലെ എലാവരും പ്രധീക്ഷിക്കുനത്. അത് തെറ്റിച്ചു കടന്നു വരുന്ന ദുഃഖങ്ങള്‍ ഇലതാവട്ടെ എന്ന് പ്രാര്‍ഥിക്കാം...

എല്ലാവര്ക്കും എന്റെയും എന്റെ ഭാര്യയുടെയും മകള്‍ ഫാത്തിമ സംരീന്‍ന്റെയും  സ്നേഹം നിറഞ്ഞ 
 പുതുവത്സരാശംസകള്‍ - 2010! 




Read more...

അന്ന് ഒരു ശനിയാഴ്ച!

Tuesday, November 17, 2009

മാനേജര്‍ അവതിയായിരുന്ന  ശനിയാഴ്ച ജോലിക്ക് വരണം എന്ന്  പറഞ്ഞപ്പോള്‍ എനിക്ക് അയാളോട്  വന്ന കലി പറഞ്ഞു അറിയിക്കാന്‍ പറ്റുനതല്ല. എനിട്ടും ഞാന്‍ അന്ന് വരാം എന്നേറ്റു. അന്ന് ഓഫീസില്‍ ഞാന്‍ മാത്രമയിരുനൂ. ഒറ്റയ്കിരുന്നു പണിയെടുക്കുക എന്നത് വളരെ വിഷമിപ്പിക്കും എന്നത് കൊണ്ടായിരിക്കാം  അന്ന് ഉച്ചയ്ക്ക് തന്നെ വീട്ടിലേക്കു പോവാം എന്ന് മുന്‍പേ കരുതിയത്‌. സത്യത്തില്‍ അന്ന് തീര്‍ക്കാന്‍ ഉണ്ടായിരുന്ന ജോലി എല്ലാം പാതി വഴിയില്‍ കളഞ്ഞു വീട്ടിലേക്കു പോകാന്‍ ഒരുങുമ്പോള്‍ തിങ്കളാഴ്ച്ച അങ്ങേരോട് എന്ത് സമാധാനം പറയും  എന്നതിനെ കുറിച്ച് ഓര്‍ക്കുക പോലും ഉണ്ടായില്ല എന്താണ് സത്യം.

പോവാന്‍ നേരം, വാങ്ങിച്ചിട്ട് ആദ്യമായി എന്റെ വണ്ടി സ്റ്റാര്‍ട്ട്‌ ആവാതെ വന്നത് എന്ന് വളരെ അതികം വിഷമിപ്പികുകയും എന്റെ സമയം ഒരുപാടു വേസ്റ്റ് ആവുകയും ചെയ്തു . ഞാന്‍ ഇരുന്നു കിക്കര്‍ അടിക്കുനത് കാണാന്‍ പോലും ആ പരിസരത്ത് ഒരു കുഞ്ഞും ഉണ്ടായില്ല, ഉണ്ടായിരുനെങ്ങില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചതും ഇല്ലയിരുനൂ,  അവസാനം എന്തോ ഭാഗ്യതിന്നു സ്റ്റാര്‍ട്ട്‌ആയപോള്‍  ചെറിയ കാറ്റും അതിനെ ഫോളോ ചെയ്തു വലിയ മഴയും കൂടെ ഇടിയും പിന്നെ മിന്നലും. ഉച്ചയ്ക്ക് രണ്ടു മണിക്ക്, ഒരു ആറര പോലെ  അകെ ഇരുണ്ടു മൂടി. തിരിച്ചു ഓഫീസില്‍ ഇരിക്കാനുള്ള മടി കൊണ്ട് ഞാന്‍ കാര്‍ ഷെഡില്‍ തന്നെ മഴ മാറാന്‍ കത്ത് നിന്നൂ.

ഏകദേശം  ഒരു ഒന്നര മണികൂര്‍ അവിടെയും എന്റെ വേസ്റ്റ് ആയി. പിന്നെ കാത്തിരുനത്‌ കൊണ്ട് അര്‍ഥം ഇല്ല എന്ന് മനസിലായത് കൊണ്ട്, മഴ നനഞ്ഞു പോവാന്‍ തീരുമാനിച്ചു. മഴയുടെ തുള്ളികള്‍ കല്ല്‌ തുള്ളികള്‍ പോലെ ദേഹത്ത് പതിച്ചപോള്‍ ഞാന്‍ അത് കാര്യമാക്കാതെ വിട്ടു പോവുകയയിരുനൂ. എങ്ങന്നെ എങ്ങിലും വീട്ടില്‍ എത്തിയാല്‍ മതിയെന്നാണ് മനസ് മുഴുവന്‍. മഴയുടെ ശക്തി കാരണം റോഡ്‌ പോലും ശരിക്ക് കാണാന്‍ പറ്റുനില്ല, വണ്ടി ഞാന്‍ പതിവിലും വേഗത്തില്‍ ആക്കി, എന്തോ.. എന്റെ മനസ്സില്‍ ഒരു പേടി തട്ടിയത് പോലെ. റോഡില്‍ വണ്ടിയോ ആളുകളോ ഇല്ല. അങ്ങന്നെ ആ ചെറിയ തോടിനോട് ചേര്‍ന്ന് കിടക്കുന്ന  വലിയ നെല്‍ പാടതിനടുത്തു എത്തിയപോള്‍, ഇത് വരെ കാണാത്ത ഒരു വെള്ള കേട്ട് എന്റെ മുന്‍പില്‍. പെട്ടന്ന് ബ്രേക്ക്‌ ഇടാന്‍ തോനിയില്ല. അത് കൊണ്ടയിരുനൂ ഞാന്‍ വണ്ടി വെട്ടിച്ചത്. പിന്നെ ഒന്നും ഓര്‍മയില്ല. എണീച്ചപോള്‍ മഴ തോര്‍നിട്ടുണ്ട്. ഞാന്‍ പാടത്തിന്റെ വരമ്പില്‍ വീണു കിടക്കുകയയിരുനൂ. വണ്ടി റോഡ്‌ സൈഡിലെ പുല്ലില്‍ മറിഞ്ഞു കിടക്കുന്നൂ. ദേഹത്ത് മുഴുവന്‍ വെള്ളവും ചെളിയും. ഞാന്‍ പാടത്തു നിന്ന് വെള്ളം എടുത്തു കഴുകി. എനിട്ട്‌ വണ്ടി  എടുത്തു സ്റ്റാന്‍ഡില്‍ വച്ചു. പ്രീദീക്ഷിച്ച കുഴപ്പം ഒന്നും ഇല്ല. വണ്ടിക്കു കുറച്ചു പെയിന്റ് പോയതൊഴിച്ചാല്‍ ഭാഗ്യം എന്ന് പറയാം.

അപ്പോഴാണ് വണ്ടി മറിഞ്ഞ കിടന്ന പുല്കാട്ടില്‍ ആ ബാഗ്‌ ഞാന്‍ കാണാന്‍ ഇടയായത്. ഒരു ലാപ്ടോപ് ബാഗ്‌. അകെ മഴ നനഞ്ഞു ചെളിയില്‍ കുതിര്‍ന്നു കിടക്കുനൂ. സാതാരണ ഞാന്‍  ഇങ്ങനെ വലതും വഴിയില്‍  കണ്ടാല്‍ എടുകാറില്ല, കാരണം വല്ല വേസ്റ്റ്യും ആയിരിക്കും  അതില്‍ മുഴുവന്‍ എന്ന അനുഭവം. പക്ഷെ ഞാന്‍ ആ ബാഗ്‌ എടുത്തു. കുറച്ചു വെയിറ്റ് ഉണ്ട്. ഒരു അഞ്ചു കിലോ തൂക്കം കാണണം, ഞാന്‍ അതെടുത്ത് വണ്ടിയുടെ സീറ്റില്‍ വച്ച്. ചെളിയല്ലാം തുടച്ചു തുറന്നു. ഒരു ചെറുതും വലുതും ആയ രണ്ടു  ബാഗുകള്‍ അതിനകത്ത്‌, ഞാന്‍ ചെറിയ ബാഗ്‌  എടുത്തു തുറനപോള്‍ കുറെ മുദ്ര പേപ്പര്‍. പിന്നെ ഏതൊക്കെയോ കുറെ പഴയ കുറിപ്പുകള്‍. എല്ലാം മുദ്ര പേപ്പറില്‍ തന്നെ. ഞാന്‍ അതൊക്കെ അങ്ങന്നെ തന്നെ വച്ച് വലിയ ബാഗ്‌  എടുത്തു തുറനപോള്‍ അതില്‍ ചെറിയ ചില്ല്  പെട്ടികള്‍, പെട്ടികള്‍ക്കു ഉള്ളില്‍ നിന്ന് വെട്ടം അടികുമ്പോള്‍ നല്ല തിളക്കം, ഒരു പെട്ടി എടുത്തു തുറന്നു, എന്റെ കണ്ണ് മഞ്ഞളിച്ചു പോയി. വെട്ടി തിളങ്ങുന്ന മുത്തുകള്‍. പരസ്യത്തില്‍ കാണുന്നത് പോലെ തന്നെ നല്ല തിളക്കം... ചുറ്റും ഞാന്‍ ഒന്ന് നോക്കി. എന്റെ പേടി കൂടി. നേരവും സന്ത്യ ആയി തുടങ്ങിയിരുനൂ. ഇല്ല. ആരും കണ്ടിട്ടില്ല. വേഗം എല്ലാം ഇരുനത് പോലെ തന്നെ പൂട്ടി. എന്റെ കൈകാലുകള്‍ നല്ലത് പോലെ തന്നെ വിറയല്‍ അനുഭവപെടുന്നൂ. ഞാന്‍ വേഗം വണ്ടിയില്‍ കേയറി ബാഗുമായി വീട്ടിലക്ക് ചെന്നു. ബാഗ്‌ പുറത്തു വച്ച് കുളുമുറിയില്‍  കേയറി ദേഹം എല്ലാം കഴുകി വൃത്തിയാകി. എന്റെ പേടി അതെ പോലെ തന്നെ ഉണ്ടായിരുന്നൂ.

മുറികകത്ത് ഉമ്മ കാണാതെ ആ ബാഗ്‌ എത്തിക്കാന്‍  ഞാന്‍ ഒരു പാട് കഷ്ട്ടപെട്ടു. എനിട്ട്‌ വീട്ടിലെ എല്ലാവരും ഉറങ്ങി കഴിഞ്ഞപ്പോള്‍ ഞാന്‍ ആ ബാഗ്‌ തുറന്നൂ. ചില്ല് കൂട്ടില്‍ എന്തോ വിലപിടിച്ച കല്ലുകള്‍ ആയിരിക്കും എന്ന് ഞാന്‍ പ്രേദീക്ഷിച്ചു. ചെറിയ ബാഗ്‌ എടുത്തു. പേപ്പറുകള്‍കിടയില്‍ ഒരു ചെറിയ ബുക്ക്‌.  ബുക്ക്‌ എടുത്തു ഞാന്‍ തുറന്നു. മുഴുവന്‍ എന്തൊകെയോ കണക്കുകള്‍. കാശിന്റെ കണക്കുകള്‍ ആണെന്ന് തോനുന്നൂ. ബുക്കിന്റെ ആദ്യത്തെ പേജില്‍ ഒരു അഡ്രസ്‌. ബാബു എന്നാണ് പേര് കൊടുതിരിക്കുനത്. എനിക്ക് പേടി കൂടി വരുനത്‌ പോലെ. വീടിന്നു പുറത്തു വണ്ടികള്‍ പോകുമ്പോള്‍ എന്റെ നെഞ്ഞിടി കൂടി കൂടി വന്നു. ഗുണ്ട, കത്തി, ചോര, മരണം... എല്ലാം എന്റെ മനസിന്നെ വലാതെ പേടിപ്പിച്ചു കൊണ്ടിരുന്നൂ. ആ ബാഗ്‌ കാണുമ്പൊള്‍ തന്നെ പേടി തോനുന്നൂ. വെറുതെ വഴിയില്‍ കിടന്ന വയ്യാവേലി എടുത്തു തോളില്‍ വയ്കെണ്ടായിരുന്നൂ.
ആരെങ്ങിലും കണ്ടിട്ടുണ്ടാവുമോ?
ഇത് നാളെ തന്നെ കിടനിടത് കൊണ്ടിട്ടലോ?
ആ അഡ്രെസ്സില്‍ കാണുന്ന ആളിന്റെ വീട്ടില്‍ കൊണ്ട് കൊടുത്താലോ? 
എന്റെ കയില്‍ ഇരുനാല്‍ ഇത് എനിക്ക് തന്നെ ഭീഷണി ആവും എന്ന് ഞാന്‍ ഉറപ്പിചിരുന്നൂ. എനിക്ക് ഇതു കിട്ടിയിട്ട് എന്ത് ചെയാന്‍. എവിടെ കൊണ്ട് കൊടുക്കും. ഇതിന്റെ ഉടമസ്ഥന്‍ അലെങ്ങില്‍ പോലീസ് ഇപ്പോള്‍ ഇത് തിരഞ്ഞു നടക്കുകയായിരിക്കും.
എനിങ്ങന്നെ ഉള്ള സംശയങ്ങളും, പേടികളും കൊണ്ട് ആ രാത്രി മുഴുവന്‍ ഞാന്‍ കഴിച്ചു കൂട്ടി...

നേരം വെളുകുമ്പോള്‍ ഞാന്‍ ഈ ബാഗ്‌ അയാളുടെ വീട്ടില്‍ തന്നെ കൊണ്ട് കൊടുക്കാം എന്ന് തീരുമാനിച്ചു. അഡ്രെസ്സ് ഒരു പേപ്പറില്‍ എഴുതി. ബാഗ്‌ ഒരു വലിയ കവറില്‍ ആക്കി ഞാന്‍ ഇറങ്ങി.

ഒരു പ്രകാരം സ്ഥലം കണ്ടു പിടിച്ചു. ഒരു വലിയ മതില്‍ കെട്ടിനുള്ളില്‍ ഒരു കൊട്ടാരം. ഗേറ്റ്ന്നു അകത്തി കടന്നപ്പോള്‍ ഒരു കട്ടി മീശ കെളവന്‍ വീടുന്നു മുന്‍പില്‍ ഇരുന്നു മുറുക്കുനുണ്ട്. അയാള്‍ എന്നെ തന്നെ നോക്കി നില്‍ക്കുനൂ. ഞാന്‍ അയാളുടെ അടുത്തേക്ക് ചെന്നു.
"ഹ്മം. എന്ത് വേണം?"
"ബാബു.."
"ഞാന്‍ ആണ് ബാബു. എന്താ വന്ന കാര്യം?" 
"സര്‍..."
"പറയൂ.."
"എനിക്ക് ഇന്നലെ വഴിയില്‍ കിടന്നു ഒരു ബാഗ്‌ കിട്ടി..."
അയാള്‍ ഇരുനിടത് നിന്ന് പതിയെ എണീറ്റ്‌ എന്നെ തന്നെ നോക്കി. ഒരു ക്രൂര നോട്ടം. എനിക്ക് വന്നതിലും പേടി തോനുന്നൂ . ഞാന്‍ ആ കിറ്റ് അയാള്‍ക്ക് വച്ച് നീട്ടി. അയാള്‍ അത് വാങ്ങിച്ചു അകത്തേയ്ക്കു പോയി. കുറച്ചു നേരം കഴിഞ്ഞു പുറത്തേക്കു വന്നു.
"വരൂ. അകത്തേക്ക് കേയറി വരൂ.."
"സര്‍.. സാറിന്റെ തന്നെയല്ലേ ബാഗ്‌.."
"കേയറി വരൂ.. അകത്തിരിക്കാം."
"ഞാന്‍ അങ്ങോട്ട്‌ ..."
അയാളുടെ നോട്ടതിന്നു കനം വയ്കുനത് കണ്ടു ഞാന്‍ പതിയെ അകത്തേക്ക് കേയറി. പുറം പോലെ തന്നെ അകവും. ഒരു കൊട്ടാരം. വലിയ കസേരകള്‍, ലൈറ്റുകള്‍.... ഒരു കൊട്ടാരത്തില്‍ പോയ പോലെ.
"ഇത്  എവിടെ നിന്ന് കിട്ടി?"
അയാളുടെ ചോദ്യം കേട്ട് ഞാന്‍ ഞെട്ടി തിരിഞ്ഞു.
"അത്.. ആ പാടതിനരുകില്‍ ഉള്ള കുറ്റികാട്ടില്‍ നിന്ന്."
"ഇത് നീ വേറെ ആരോടെങ്ങിലും പറഞ്ഞോ?"
"ഇല്ല"
"എന്താ വേണ്ടത് കുടിക്കാന്‍?"
"ഒന്നും വേണ്ട സാര്‍ ... എനിക്ക് പോണം"
അയാള്‍ എന്നെ നോകി ഒന്ന് പുഞ്ചിരിച്ചു..
"പോകാന്‍ വരട്ടെ. നീ ഈ ബാഗ്‌ തുറന്നു നോക്കിയില്ലേ?"
"ഹില്ല" ലേശം പേടിയോടെ ഞാന്‍ പറഞ്ഞു., നോക്കി എന്ന് പറഞ്ഞാല്‍ അയാളുടെ അടുത്ത ചോദ്യത്തിന്നു ഉത്തരം പറയാന്‍ എനിക്ക് പേടിയായിരുന്നു. അത് ഒഴിവാക്കി എങ്ങന്നെ എങ്കിലും എനിക്ക് അവിടെ നിന്ന് പോന്നാല്‍ മതിയയിരുനൂ. പക്ഷെ...
"അപ്പോള്‍ നിനക്ക് എവിടെ നിന്ന് കിട്ടി എന്റെ അഡ്രസ്‌?"
ആ ചോദ്യത്തിന്നു എനിക്ക് ഉത്തരം ഉണ്ടായിരുനില്ല, ഞാന്‍ നല്ലത് പോലെ വിയര്‍ക്കുനുണ്ടയിരുനൂ. 
അയാള്‍ ഒരു പുഞ്ചിരിയോടെ അകത്തേക്ക് പോയി. ഞാന്‍ പതിയെ എണീറ്റു. വാതില്‍ തുറക്കാന്‍ തുടങ്ങുമ്പോള്‍..
"എവിടെ പോക്കുന്നു?"
ആ ശബ്ദം കേട്ട്  ഞാന്‍ തിരിഞ്ഞപോള്‍ ഞെട്ടി പോയി. അയാള്‍ ഒരു തോക്കുമായി നില്‍ക്കുന്നൂ.  അയാള്‍ തുടര്നൂ..

"ഇനി നീ ജീവിചിരുനാല്‍ എനിക്ക് അത് ഒരു ബുദ്ധിമുട്ടാവാം, അത് കൊണ്ട് എനോട് ക്ഷമിക്കണം... ഇത് നീ ചെയ്ത ഉപകാരത്തിന്റെ പ്രതിഫലമായി മാത്രം കരുതിയാല്‍ മതി....."

----------

ആ ഉറക്കത്തിന്റെയും  ഈ സോപ്നതിന്റെയും അവസാനവും ഒരുമിച്ചയിരുനൂ. നെറ്റിയില്‍ നിന്ന് വിയര്‍പ്പു തുള്ളികള്‍ തുടച്ചു വെള്ളം തപ്പുമ്പോള്‍ പുറത്തു കാകകള്‍ കരയുനൂ. വീണ്ടും ഉറങ്ങാന്‍ തോനിയില്ല, പക്ഷെ  ചിന്തകള്‍കൊടുവില്‍ മനസ് പറയുനുണ്ടയിരുനൂ..
.............................

****************

നന്ദി

അമ്ജിത് നെടുംതോട്.

Read more...

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP